Saturday, September 19, 2009

സ്വഗതങ്ങള്‍

പ്രണയം ഒരു തെറ്റാണോ സര്‍. ചോദ്യം ചെയ്യാന്‍‍ വന്ന എസ്സൈ പിന്നെ മിണ്‍ടിയില്ല. മിണ്‍ടിയിട്ടേയില്ല....

ഇച്ചോദ്യം ചോദിച്ച വീണ ഒരു ഹിന്ദുവോ അതിനു കാരണക്കാരനായ ജബ്ബാര്‍ മുസ്ലീമോ അല്ല. ഇതൊരു മനോഹര പ്രണയകഥയുമല്ല.ജീവിതത്തിന്‍‌റ്റെ കുഴമറിച്ചിലുകളുടെ ഭാഗമായി എന്റെ നാട്ടില്‍ നടന്ന് സംഭവത്തിന്റെ ഒരു കഷണമാണത്.

ആ നാട്, നാഗഞ്ചേരി, എന്റെ നാടാണ്. എന്നേപ്പോലെ ഒത്തിരി പേരുടെ നാട്.
പെരിയാറിന്‍‌റ്റെ തീരത്ത് എന്നു വേണേല്‍ പറയാം കാരണം ഞങ്ങള്‍ക്ക് വേള്ളം
തരുന്ന കനാലുകള്‍ രന്‍ടെണ്ണവും പെരിയാറില്‍ നിന്നുള്ളതാണ്. ഭൂതത്താന്‍കെട്ടില്‍
പെരിയാറിനെ തടഞ്ഞ് അമ്പലമുകളിലേക്ക് കനാലായി ഒഴുക്കി. അതിന്റെ തീരത്താണ്
നാഗഞ്ചേരി. [കോതമങലത്തു നിന്നും കുറച്ച് പോയല്‍ ഭൂതത്തന്‍കെട്ടായി.ഭൂതങ്ങല്‍ അണകെട്ടാന്‍ ഒരുങ്ങിയതും ഞങ്ങള്‍ടെയൊക്കെ സ്വന്തമായ തൃക്കാരിയൂരപ്പന്‍ കോഴിയായികൂകി ആ അണകെട്ടല്‍ തടഞ്ഞ് നാടിനെ വെള്ളം കൊണ്ടുപോകാതെ കാത്തതും അമ്മ പറഞ്ഞു തന്ന കഥകളില്‍ ഒന്ന്.]ഇപ്പോള്‍ കോട്ടപ്പടി പഞ്ചായത്തിന്‍‌റ്റെ 6,7 വാര്‍ഡുകള്‍ നാഗഞ്ചേരി വീതം വയ്ക്കുന്നു. കോതമംഗലത്തുനിന്നും തൃക്കാരിയൂര്‍ കോട്ടപ്പടി കൂടി പെരുമ്പാവൂരിലേക്ക് പൊകുന്ന വഴിയില്‍7 കി.മീ പിന്നിട്ടാല്‍ നാഗഞ്ചേരിയായി.

രണ്‍ട് റേഷന്‍ കടകള്‍ ഒരു കള്ള് ഷാപ്പ് ഒരുവായനശാല പിന്നൊരു പള്ളിയും ഇത്രയുമാണ് നാഗഞ്ചേരിയുടെ സാംസ്കാരിക സ്ഥാപനങ്ങള്‍. വായനശാലയ്ക്ക് പേര് ബാപ്പുജി സ്മാരക വായനശാല. ഞങ്ങള്‍‍ ക്രിസ്തുമസ് കരോളിന് പോകുമ്പോള്‍ ബാപ്പുജീ കീ ജയ് എന്നു വിളിക്കും. നമ്മുടെ ബാപ്പുവിനും ഞങ്ങടെ വായനശാലക്കും വേണ്ടി കൃസ്തുവിന്റേ പേരില്‍ ജയ് വിളി. വായനശാലയാകും ഈ വരുന്ന കുറിപ്പുകളില്‍ കേന്ദ്ര സ്ഥാനത്ത്. വര്‍ഷങ്ങളായി ലൈബ്രേറിയന്‍ പദവിയില്‍ തുടരുന്ന് റെനി ചേച്ചിയും ചേച്ചിയുടെ അപ്പനും ഞങ്ങളുടെയൊക്കെ അമ്മാവനും ആയ വര്‍ഗ്ഗീസ് അപ്പാപ്പാനും നല്ല ഒരു സ്ഥനം കാണും.(പീപ്പന്‍ അപ്പാപ്പന്‍ എന്നു ഞങ്ങല്‍ വിളിക്കും. ഇതെങ്ങനും അപ്പാപ്പന്‍ വായിച്ചുകേട്ടാല് ‍നാഗഞ്ചേരി ഷാപ്പിന്റെ കൊണം അപ്പോള്‍ തെന്നെ നമുക്കറിയേണ്ടി വരും)

ഇനി ഈ കുറിപ്പുകളില്‍ വന്നേക്കാവുന്ന കഥപാത്രങ്ങളെ ഒന്നു കണ്ടേക്കാം
ആദ്യസ്ഥാനം എന്തായാലും കൊറ്റിക്കാണ് കോഴിക്കോടന്‍ കൂടെ തന്നെ വരും. നാന്‍ ( നാംബേസില്‍- നാന്‍ ബേസില്‍)ഞങ്ങടെ നിത്യഹരിത നായകന്‍ നായകന്‍. തബാക്കിയുണ്‍ട് കരിനായരുണ്ട് ( നായന്മാര്‍ ക്ഷമിക്കുക. ഒരുത്തനെ നാലാളുടെ മുനില്‍ വച്ച് ഇങ്ങനെ വിളിക്കനുള്ള സ്വാതന്ത്ര്യം ഇപ്പോഴും ഞങ്ങടെ വായനശാലയുടെ മുറ്റത്തുണ്ട്.) തുരപ്പന്‍‌മാര്‍ രണ്ടെണ്ണം ഉണ്ട്. സീനിയറും ജൂനിയറും. രണ്‍ടുപേരും ഇപ്പോല്‍ മണലാരണ്യത്തിലാണ്. പപ്പൂസും പതുവും പാപ്പിയുമുണ്ട്. രാജുവും രാഥയുമുണ്‍ട്. കുടുവും കൃമിയുമുണ്‍ട്. നാംബേസിലെ ആദ്യമായി നാന്‍ എന്നു വിളിച്ച് ഞെരുവുണ്ട്. ആളും ഇപ്പോല്‍ മനലാരണ്യത്തിലാണ്. ചെറുതും വലുതുമായ എല്‍ദോസുമാരുണ്‍റ്റ്. വള്ളി എന്ന് വിഖ്യാതനായ കല്യാണം കഴിച്ച് ഒതുങ്ങിയ ലൈജുവുണ്ട്. ചാമനുണ്‍ട്. സര്‍വോപരി വായനശാലയോട് ചേര്‍ന്ന് ഞങ്ങള്‍ പടുത്തുയര്‍ത്തിയ ബാപ്പുജി സ്മാരക ആര്‍ട്സ് സ്പോര്‍ട്സ് ആന്‍ട് ഗെയിംസ് ക്ലബ്ബിന്റെ ആദ്യ സെക്രട്ടറിയായ ഇരുട്ടുണ്ട്. ഇരുട്ടിനെ പിന്നീട് ഓഫാബിയാക്കിയ കൃഞ്ചനുണ്ട്. തടിമാടനും അനിയന്മാരില്‍ ഒരാളുമായ കുട്ടായി അഥവാ ജോബിയുണ്ട്. മഴപെയ്താല്‍ മത്തായിക്ക് മൈരെന്ന പഴമൊഴി ആവര്‍ത്തിച്ച് പറഞ്ഞ് മത്തായി എന്ന സ്ഥാനപ്പേ‍‍ര്‍ നേടിയെ വോഡാഫോണ്‍ കമ്പനിയെ നാഗന്‍‌ചെരിയില്‍ പ്രതിനിഥീകരിക്കുന്ന ഷിജുവുണ്‍ട്.

അങ്ങനെ പീപ്പമ്മാവനില്‍ തുടങ്ങി കുടുവില്‍ എത്തി നില്‍ക്കുന്ന ഒത്തിരി പേരുടെ പാവം നാടാണ് നാഗഞ്ചേരി.
കൂടുതല്‍ വിവരങ്ങളും ആളുകളുമായി പിന്നീട്. വരും കുറിപ്പുകളില്‍ ആദ്യത്തേത് തീര്‍ച്ചയായും കൊറ്റീപരിണയം ആയിരിക്കും.ഞങ്ങടെ കാലഘട്ടത്തില്‍ ഞങ്ങളാല്‍ നടത്തപ്പെട്ട ആദ്യ രെജിസ്റ്റര്‍ വിവാഹം. കൊറ്റീപരിണയം

2 comments:

  1. കൊറ്റീപരിണയം പ്രതീക്ഷിക്കുന്നു

    ReplyDelete
  2. ഒറ്റ നിമിഷം കൊണ്ട് നമ്മുടേ നാടും ആളുകളും നമുക്ക് അപരിചിതരും
    അന്യരുമാകും. അതുകൊണ്ട് കൊറ്റീപരിണയം ഇനി എഴുതില്ല.

    ReplyDelete